Friday, July 29, 2011

മൌനം ഭേദിക്കുന്നത്

തോവാളപ്പൂക്കളോ
മിയാമി ഐസുകാരനോ
ഇല്ലാത്ത

വറ്റി വരണ്ട
പുഴയുടെ തീരത്തെ
രണ്ടായി പിരിയുന്ന
അതേ വഴിയില്‍

പണ്ട് ശേഖരിച്ചതില്‍
ബാക്കിയായ
ഉച്ച വെയിലിന്റെ
കഷണവുമായി വന്നാല്‍

തെറ്റിലും ശെരിയിലും
വിധിയിലുമല്ലാതെ
നിന്നില്‍ മാത്രമായി
വിയര്‍ത്തൊലിച്ചു നിന്നാല്‍

ഒരു നിമിഷം കോപിച്ച്
ഒരുനിമിഷംകൊണ്ടലിഞ്ഞ്

പിന്നെ
ശ്വാസംമുട്ടുമാറ്‌
പുണര്‍ന്ന്

ചുവന്ന
കണ്ണുകളും
തുടച്ച്

പോരുമോ
കൂടെ?

No comments: